Ads 468x60px

കണ്ണുള്ളപ്പൊഴെ കണ്ണിന്‍റെ കാഴ്ച്ച അറിഞ്ഞില്ലെങ്കില്‍ . . .

ഉപ്പയുടെ മയ്യത്ത് ഖബറടക്കിയശേഷം വീട്ടില് വന്ന അയാള്ആകെ അസ്വസ്ഥനായിരുന്നു. കാരണം ഉപ്പപെട്ടെന്ന് മരിച്ചെന്നുള്ള വാര്ത്തകേട്ടാണ് അയാള് ഗള്ഫില്നിന്നും നാട്ടില് വരുന്നത് .ജീവിച്ചിരുന്ന കാലത്ത് എന്നെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് , അധ്വാനിച്ച്കഷ്ട്ടപെട്ടാണ് എന്നെ പഠിപ്പിച്ചതും വലുതാക്കിയതും പക്ഷെ അതിനെല്ലാം ഞാന്പകരം നല്കിയത് ദുഃഖങ്ങള്മാത്രമായിരുന്നില്ലേ ..? എന്നെ ശപിച്ച് കാണുമോ എന്റുപ്പ ..?ചോദ്യങ്ങള് ഒരുപാട്അയാളെ വേട്ടയാടി കൊണ്ടിരുന്നു ..ഈസമയത്താണ് " ഇങ്ങളെന്താണ് മനുഷ്യാ ഈആലോജിച്ചിരിക്കുന്നത് ഇങ്ങോട്ടൊന്ന് വന്നെ. ഉപ്പയുടെ മുറി എനിക്കൊന്നു ക്ലീന് ചെയ്യണം " എന്ന് പറഞ്ഞ് കൊണ്ട്അയാളുടെ ഭാര്യ അങ്ങോട്ട് വന്നത്.. ഉമ്മയേയും , ഉപ്പയേയും എന്നില്നിന്നകറ്റിയ അവളുടെ വാക്കുകള്ക്ക്ചെവി കൊടുക്കാതെ അയാള്അവിടെയങ്ങനെയിരുന്നു .അല്പ്പസമയം കഴിഞ്ഞാണ്ഉപ്പയുടെ മുറിയില് കയറി ഉപ്പ കിടന്നകട്ടിലില് ചെന്നിരുന്നത് ..ഗള്ഫിലേക്ക് തിരിക്കുമ്പോള് ആദ്യമൊക്കെ ഞാന് ഈ മുറി തുറന്ന്ഉപ്പയുടെ കാലുകള് പിടിച്ച് യാത്രചോദിച്ചാണ് പുറപ്പെട്ടിരുന്നത് .കല്ല്യാണം കഴിഞ്ഞതോടെ അത്നിര്ത്തുകയായിരുന്നു .അല്ലഅവളെന്നെകൊണ്ട് നിര്ത്തിപ്പിക്കുകയായിരുന്നു. ഉപ്പയില്ലാത്ത ആ കട്ടിലില് ഇരുന്നപ്പോള്കുറ്റബോധത്തിന്റെ നോവുകള് അയാളെ വേട്ടയാടിക്കൊണ്ടിരുന്നു.അതിനിടയിലാണ് തലയിണക്കടിയില്എന്തോ എഴുത്ത് ഇരിക്കുന്നത് ശ്രദ്ധിച്ചത്.അത് തുറന്ന് വായിച്ച് നോക്കിയപ്പോള്‍ വര്‍ഷങ്ങള്ക്ക്മുബ് ഞാനയച്ച കത്ത് ..!അതിലെ ചില വരികള് അയാളുടെ ഹ്യദയത്തെ വലിച്ച് മുറുക്കിക്കൊണ്ടിരുന്നു.
"ഉപ്പാ നിങ്ങളയച്ച കത്ത്കിട്ടി വിവരങ്ങളൊക്കെ ഞാന്അറിയുന്നുണ്ട് .ഉപ്പയുടെ അസുഖം എങ്ങനെയുണ്ട് ..?ഉമ്മ പറഞ്ഞ ചികിത്സക്ക്എന്റെ കയ്യില് ഇപ്പോ കാഷില്ല.എന്റെ അവസ്ഥഅറിയാല്ലോ ? കടം ഒരുപാടുണ്ട് .ഉപ്പാക്ക്ഞാന് മാത്രമല്ലല്ലോ മക്കള്എല്ലാവരോടും ഉപ്പ ഒന്ന് ചോദിക്കൂ .പിന്നെ ഉപ്പയുടെ അസുഖത്തെ കുറിച്ച്അറിയാമല്ലോ ? ക്യാന്സര് എന്നരോഗം വന്നാല് ചികിത്സിച്ച്ഭേദമാക്കാന് ബുദ്ധിമുട്ടാണ് . ചെറിയവേദനയും മറ്റും ആ രോഗത്തിന്പതിവായിരിക്കും അതെന്നെ ഉപ്പ എല്ലാ കത്തിലും ഇങ്ങനെ ഓര്മ്മിപ്പിക്കണ്ടാ എനിക്കിവിടെ കുറച്ച്സമാധാനം നിങ്ങള്തരണം .പണ്ടത്തെ പോലെ ഞാന്ഒറ്റത്തടി അല്ല. അന്ന് നോക്കിയത്പോലെ നോക്കാന് ഇന്നെനിക്ക് കഴിയില്ല .ഒരു കുടുംബം എനിക്കുണ്ട്. ഉള്ളത് തുറന്ന് പറയുന്നത് കൊണ്ട് ഉപ്പാക്ക് ഒന്നും തോന്നരുത് .മക്കളെല്ലാവരോടും ഉപ്പചികിത്സയുടെ കാര്യം പറഞ്ഞ് അവര് തരുന്നത്പോലെ ഞാനും തരാം .അല്ലാതെ എനിക്ക്കഴിയില്ല . പിന്നെ എന്നോട് എന്തെങ്കിലും പറയുവാന് ഉണ്ടെങ്കില്എന്നോട് പറയുക. ഒന്നുമറിയാത്ത എന്റെ ഭാര്യയോട് ഒരോന്ന്പറഞ്ഞ് അവളെ വിഷമിപ്പിക്കരുത്. നിര്ത്തുന്നു......."
വായിച്ച് തീര്ന്നതും അയാള് പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു. വരികളിലേക്ക്അയാളുടെ കണ്ണുനീരിറ്റ് വീണുകൊണ്ടിരുന്നു. കൂലി പണിയെടുത്ത് വന്ന് വിശ്രമിക്കുന്നതിന് മുന്പ് എനിക്ക്ക്ലാസില് പോകുവാനുള്ള ബസ്ചാര്ജും ഫീസും നല്കിയിരുന്ന എന്റെ ഉപ്പ.ഒരു പെരുന്നാളിനും പുതിയകുപ്പായമിടാതെ മക്കള്ക്ക് മേടിച്ച് തന്നിരുന്ന എന്റെ ഉപ്പ. ഉപ്പവന്നിട്ടേ ഭക്ഷണം കഴിക്കൂ എന്ന് ആശ്വസിപ്പിച്ചു സ്നേഹിച്ച എന്റെ ഉപ്പയോട് എങ്ങനെ എനിക്കിങ്ങനെ പെരുമാറാന്കഴിഞ്ഞു ..? എല്ലാത്തിനും കാരണം അവളായിരുന്നു. ഉപ്പയുടെയും ഉമ്മയുടേയും കുറ്റങ്ങള് പറഞ്ഞ് തന്ന് മരുഭൂമിയിലിരിക്കുന്ന എന്റെ മനസ്സ് വെറുപ്പിച്ചതും ഉമ്മയോടും ഉപ്പയോടും പറയാന് പാടില്ലാത്തതൊക്കെ പറഞ്ഞതുമെല്ലാം അവള് കാരണമാണ് .കട്ടിലില് തല കുനിച്ചിരിക്കുന്നഅയാളോട് ഭാര്യ വന്ന് പറഞ്ഞു "ഇങ്ങളെ ഉമ്മ വിളിക്കുന്നു .." കണ്ണുകള് തുടച്ച് "എന്തേ ഉമ്മാ ..?" എന്ന് ചോദിച്ചപ്പോള് അനിയന്റെ വീട്ടിലേക്ക് പോകുവാണ്". എന്ന് പറഞ്ഞ ഉമ്മയോടതിന്കാരണം തിരക്കുംബോഴായിരുന്നു ഭാര്യഅയാളോട് എന്തോ പറയാന്‍ വേണ്ടി  റൂമിലേക്ക് വിളിച്ചത്അകത്തേക്ക് കയറിയതും ദേഷ്യപ്പെട്ട്കൊണ്ട് ഭാര്യ പറഞ്ഞു "ഇങ്ങളെന്തിനാണ്ഉമ്മയെ പിടിച്ച് വെക്കുന്നത് അവര്പോവുന്നെങ്കില്പൊയ്ക്കോട്ടേന്ന് വെച്ചാ പോരെ " അത് പറയാന് നീയാരാടി " എന്ന്പറഞ്ഞ് ഭാര്യയെ അടിച്ചതും അയാള്ശബ്ദം താഴ്ത്തി ഭാര്യയോട് പറഞ്ഞു" നീ കാരണമാണ്ഞാനെന്റെ ഉപ്പയെ വേദനിപ്പിച്ചതും,എന്റെ ഉപ്പ എന്നെ വെറുത്തതും .എനിക്കെന്റെ ഉമ്മയെയെങ്കിലുംഇനി സ്നേഹിക്കണം എന്റെ ഉപ്പഎന്നെ വെറുത്ത് മരണപെട്ടത്പോലെ എന്റെ ഉമ്മയെ കൂടി വെറുപ്പിക്കാന്ഇനി എനിക്ക് കഴിയില്ല അത് നിനക്ക്സഹിക്കുന്നില്ലെങ്കില് ഇപ്പോള് ഇവിടുന്നിറങ്ങാം"തല താഴ്ത്തി നില്ക്കുന്നഭാര്യയെ നോക്കാതെ അയാള് വാതില്തുറന്ന് പുറത്തേക്ക് വന്നപ്പോഴേക്കുംഉമ്മ അനിയന്റെ കൂടെ നടന്ന്നീങ്ങിയിരുന്നു... 

മറ്റുള്ളവരിലൂടെസ്വന്തം രക്ഷിതാക്കളെ അറിയാന്ഒരിക്കലും ശ്രമിക്കരുത്.
നമ്മെ നാമാക്കിയതിന്‍റെ പിന്നില്‍ അവര്‍ മാത്രമാണ്. നമ്മുടെ ബുദ്ധിയും തന്റേടവും മിടുക്കും സംബതുമെല്ലാം അവര്‍ വഴി ലഭിച്ചതാണ്. നാം ഈ നിലയിലെത്താന്‍ അവര്‍ പലപ്പോഴും പട്ടിണി കിടന്നു. കുറെ ഉറക്കമൊഴിച്ചു. പ്രാര്‍ഥിച്ചു. അതിനു പകരം നമ്മുടെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചാലും മതിയാവില്ല. നാം അവഷരായെന്നു ഉറപ്പായാല്‍ ഭാര്യ നമ്മെ പിരിഞ്ഞു പോകും. അവളുടെ വീട്ടുകാര്‍ വിളിച്ചുകൊണ്ടുപോകും. എന്നാല്‍ നാം പിനങ്ങിക്കഴിയുന്ന നമ്മുടെ ഉമ്മ പോലും നമ്മെ ആശ്വസിപ്പിക്കാനെത്തും. ഉപ്പയും... അതാണ്‌ മാതാ പിതാക്കള്‍. . . .

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR